2016, മാർച്ച് 11, വെള്ളിയാഴ്‌ച



5 കോടിരൂപ പിഴ ശ്രീ ശ്രീ രവിശങ്കറിന് വെറും കപ്പലണ്ടി മാത്രമാണെന്ന് ശരദ് യാദവ് 




sharad-yadav




ന്യൂദല്‍ഹി:  യമുനാ തീരത്ത് പരിസ്ഥിതിനാശം വരുത്തിയതിന് ഹരിത ട്രിബ്യൂണല്‍ ചുമത്തിയ അഞ്ചു കോടി പിഴ ആര്‍ട്ട് ഓഫ് ലിവിംഗിനെ സംബന്ധിച്ചെടുത്തോളം കപ്പലണ്ടി വാങ്ങാനുള്ള തുക മാത്രമാണെന്ന് ജെ.ഡി.യു നേതാവ് ശരദ് യാദവ്. പരിപാടിക്ക് അനുമതി ലഭിച്ചതില്‍ ആശങ്കയുണ്ടെന്നും ശരദ് യാദവ് പറഞ്ഞു. ആര്‍ട്ട് ഓഫ് ലിവിംഗ് അല്ല, രാജ്യത്തെ ജനങ്ങളെ പറ്റിക്കുന്ന ആര്‍ട്ട് ഓഫ് ഫൂളിംഗ് ആണെന്നും ശരദ് യാദവ് പറഞ്ഞു.

ദല്‍ഹി നിവാസികള്‍ക്കും രാജ്യത്തെ 90 ശതമാനം വരുന്ന ജനങ്ങള്‍ക്കും യാതൊരു ഉപകാരവുമില്ലാത്ത പരിപാടിയാണ് സംഘടിപ്പിക്കുന്നതെന്നും പരിസരവാസികള്‍ക്കും പരിസ്ഥിതിക്കും പ്രശ്‌നമുണ്ടാക്കുക മാത്രമാണ് ഫലമെന്നും ശരദ് യാദവ് പറഞ്ഞു. ഒരു സ്വകാര്യ പരിപാടിക്ക് സൈന്യത്തെയും സര്‍ക്കാര്‍ സംവിധാനങ്ങളെയും ഉപയോഗിക്കുന്നത് മുമ്പെങ്ങും ഉണ്ടായിട്ടില്ലെന്നും ശരദ് യാദവ് കുറ്റപ്പെടുത്തി.
പരിപാടിക്ക് വേദി ഒരുക്കുന്നതിനിടയില്‍ കൃഷി നശിപ്പിക്കപ്പെട്ട കര്‍ഷകരുടെ ദുരവസ്ഥ സര്‍ക്കാര്‍ കണ്ടിട്ടില്ലെന്നും ശരദ് യാദവ് പറഞ്ഞു. ശ്രീ ശ്രീ രവിശങ്കറിന്റെ പരിപാടിക്ക് സൈന്യത്തെ ഉപയോഗിച്ചതിനെതിരെ പ്രതിപക്ഷം കഴിഞ്ഞ ദിവസം രാജ്യസഭയില്‍ ശക്തമായ എതിര്‍പ്പ് ഉന്നയിച്ചിരുന്നു.
ആര്‍ട്ട് ഓഫ് ലിവിംഗ് പരിപാടിക്ക് കേന്ദ്ര സര്‍ക്കാര്‍ 2.25 കോടി അനുവദിച്ചിരുന്നു. അപ്പോള്‍ പിഴയായി നല്‍കുന്ന 5 കോടി രൂപയില്‍ രണ്ടര കോടി രൂപ പോവുക ജനങ്ങളില്‍ നിന്നും പിരിച്ച നികുതി പണത്തില്‍ നിന്നാകും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ